ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക വേണ്ട; ഐടി നിയമ ഭേദഗതി അമിതാധികാരമല്ലേയെന്ന് ഹൈക്കോടതി

ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശം മൗലികമാണ്, സര്‍ക്കാര്‍ അതിന് മറുപടി പറഞ്ഞേ തീരൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: സര്‍ക്കാരിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ നേരിടാന്‍ വിവര സാങ്കേതിക വിദ്യാ ചട്ടങ്ങളില്‍ അടുത്തിടെ കൊണ്ടുവന്ന ഭേദഗതി അമിതാധികാര പ്രയോഗം ആയേക്കാമെന്ന് ബോംബെ ഹൈക്കോടതി. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റികയുടെ ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

എന്താണ് വ്യാജമെന്നും എന്താണ് തെറ്റെന്നും എന്താണ് തെറ്റിദ്ധാരണാജനകമെന്നുമെല്ലാം തീരുമാനിക്കാന്‍ സര്‍ക്കാരിന് പരമാധികാരം കിട്ടുന്ന ഭേദഗതി മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും പറഞ്ഞു. എന്തിനു വേണ്ടിയാണ് ഈ ഭേദഗതിയെന്നു മനസ്സിലാവുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജനാധിപത്യ പ്രക്രിയയില്‍ പൗരനെപ്പോലെതന്നെ പങ്കാളിത്തമാണ് സര്‍ക്കാരിനുമുള്ളത്. ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശം മൗലികമാണ്, സര്‍ക്കാര്‍ അതിന് മറുപടി പറഞ്ഞേ തീരൂ- കോടതി പറഞ്ഞു. 

ഐടി നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര, എഡിറ്റേഴ്‌സ് ഗില്‍ഡ്, അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ മാഗസിന്‍സ് തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭേദഗതി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹര്‍ജികളില്‍ പറയുന്നത്. പൗരന്റെ മൗലികാവകാശങ്ങളെ അവ ഹനിക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഭേദഗതി പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫാക്ട് ചെക്കിങ് യൂണിറ്റുകളുടെ ഫാക്ട് ആര് പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഫാക്ട് ചെക്കിങ് യൂണിറ്റ് പറയുന്ന കാര്യം പരമമാണെന്ന ധാരണയാണ് നിയമത്തിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com