ജഡ്ജിക്കെതിരായ ആക്ഷേപം: മമത ബാനര്‍ജിക്ക് അഞ്ചു ലക്ഷം രൂപ പിഴ

ജഡ്ജിക്കെതിരായ ആക്ഷേപം: മമത ബാനര്‍ജിക്ക് അഞ്ചു ലക്ഷം രൂപ പിഴ
മമത ബാനര്‍ജി/ഫയല്‍
മമത ബാനര്‍ജി/ഫയല്‍
Updated on
1 min read

കൊല്‍ക്കത്ത: ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാമില്‍ തന്നെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി.

കേസ് ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചില്‍നിന്നു മാറ്റണമെന്ന് മമതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദയെ ബിജെപി നേതാക്കള്‍ക്കൊപ്പം കാണാറുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജുഡീഷ്യറിയെ മോശമായ വിധത്തില്‍ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍മാറുകയാണെന്നും അറിയിച്ചു. 

തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ബിജെപിയുമായി ബന്ധിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതായി ജഡ്ജി പറഞ്ഞു. ബിജെപി സര്‍ക്കാരിനു കീഴില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നയാളാണ് ജസ്റ്റിസ് ചന്ദയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com