

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയിലേക്ക് നീങ്ങണം. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളും ഉത്തരങ്ങളും ടെലഗ്രാമില്‍ വന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ചോര്‍ന്നതെങ്കില്‍ വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയില്ലേന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇലക്ട്രോണിക് ഡിവൈസിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ ആണ് ചോര്‍ന്നതെങ്കില്‍ അത് കാട്ടുതീ പോലെ പടരില്ലേ?. ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കില്‍ പുനഃപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ അതു ബാധിക്കും. അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്ന് കോടതി പറഞ്ഞു. ഒരു പരീക്ഷയിൽ ഒന്നോ രണ്ടോ പേർ മുഴുവൻ മാർക്ക് മേടിച്ചേക്കാം. എന്നാൽ 67 പേർക്ക് മുഴുവൻ മാർക്ക് ലഭിക്കുകയെന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പട്‌നയില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതു മുതല്‍ വിതരണം ചെയ്തതു വരെയുള്ള വിശദാംശങ്ങള്‍ കോടതി തേടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ട് പുനഃപരീക്ഷ നടത്തണമെന്നതില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം ഹര്‍ജി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നീറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates