'അവര്‍ പ്രായപൂര്‍ത്തിയായവര്‍, സ്വന്തം ഇഷ്ടപ്രകാരം താമസിക്കുന്നവര്‍': ഇഷ ഫൗണ്ടേഷനെതിരെയുള്ള നിയമനടപടി സുപ്രീംകോടതി റദ്ദാക്കി

താനും സഹോദരിയും ആശ്രമത്തിലെ താമസക്കാരാണെന്നും എട്ട് വര്‍ഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയില്‍ ഇവര്‍ നല്‍കിയ മൊഴി.
Sadhguru
സദ്ഗുരു
Updated on
1 min read

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതതിരെയുള്ള നിയമനടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ആശ്രമത്തില്‍ രണ്ട് പെണ്‍മക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്നാരോപിച്ച് അവരുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി.

സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഗീത, ലത എന്നീ സ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍ താമസിക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മീയ നേതാവ് സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പിതാവിന്റെ ആരോപണം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡും നടത്തി. എന്നാല്‍ ഇത്തരം നടപടികള്‍ ആളുകളേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. 42 ഉം 39 ഉം വയസുമുള്ള സ്ത്രീകള്‍ ഈ ആരോപണം നിഷേധിക്കുകയും ആശ്രമത്തിലെ താമസക്കാരാണെന്ന് ഇഷ ഫൗണ്ടേഷന്‍ വ്യക്തമാക്കുകയും ചെയ്തു. ഇരുവരേയും ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീകളില്‍ ഒരാള്‍ വിഡിയോ കോള്‍ വഴി സുപ്രീംകോടതിയിലും ഹാജരായി. താനും സഹോദരിയും ആശ്രമത്തിലെ താമസക്കാരാണെന്നും എട്ട് വര്‍ഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയില്‍ ഇവര്‍ നല്‍കിയ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com