ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം

സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
JNU
ജെഎന്‍യുപിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി) യെ സമീപിച്ചു. പരീക്ഷയ്ക്കിടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ഥിനി സഹപാഠികള്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാര്‍ഥികള്‍ കൂടി അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്.

വൈവയ്ക്കിടെ പ്രൊഫസര്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞെന്നുമായിരുന്നു വിദ്യാര്‍ഥിനി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഈ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പ്രൊഫസര്‍ തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതായും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ക്ലാസുകള്‍ക്കിടയില്‍ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പ്രൊഫസര്‍ക്കെതിരെ പരാതികള്‍ ഉണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അധികൃതര്‍ അറിയിച്ചു. മുന്‍പ് മറ്റൊരു മുതിര്‍ന്ന ഫാക്കല്‍റ്റി അംഗത്തിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ ജെ.എന്‍.യു കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Summary

JNU Professor Accused Of Harassment, Offered Extra Marks For Sexual Favours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com