വ്യാഴാഴ്ച കർണാടകയിൽ രണ്ട് മണിക്കൂർ ബന്ദ്
ബംഗളൂരു: കർണാടകയിലെ ബി ജെ പി സർക്കാറിന്റെ അഴിമതിക്കെതിരെ വ്യാഴാഴ്ച രണ്ട് മണിക്കൂർ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കാൻ കോൺഗ്രസ്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതൽ 11 മണി വരെയാണ് ബന്ദ്.
ബി ജെ പി എംഎൽഎ മണ്ഡല് വിരുപക്ഷപ്പക്കുവേണ്ടി മകൻ കൈപ്പറ്റിയ 8.12 കോടി അഴിമതിപ്പണം ലോകായുക്ത റെയ്ഡിൽ കണ്ടെടുത്തതിനെ തുടർന്ന് എംഎൽഎ ഒളിവിലാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കെതിരെ എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണമെന്ന് കെപിസി.സി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു.
ബന്ദിൽ സ്കൂളുകളുടെയും കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനം തടസ്സപ്പെടില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തില്ലെന്നും ശിവകുമാർ അറിയിച്ചു. ബന്ദിനോട് കടയുടമകളും വ്യാപാരികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

