'18 മുതല്‍ 52 വയസ്സുവരെ'; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും കര്‍ണാടകത്തില്‍ ആര്‍ത്തവ അവധി

എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക
Karnataka govt issues order mandating one day menstrual leave per month for working woman
കര്‍ണാടകത്തില്‍ ആര്‍ത്തവ അവധിPexels
Updated on
1 min read

ബംഗളൂരു: വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവധി ലഭിക്കും. സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍, പുറംകരാര്‍ (ബിപിഒ) ജീവനക്കാര്‍ക്കും അവധിനല്‍കണം

Karnataka govt issues order mandating one day menstrual leave per month for working woman
എക്‌സിറ്റ് പോള്‍ സത്യമാകുമോ?; ബിഹാറിന്റെ ജനമനസ്സ് നാളെയറിയാം; പ്രതീക്ഷയില്‍ ഇരുമുന്നണികളും

18 മുതല്‍ 52 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ആര്‍ത്തവ അവധി അനുവദിക്കുന്നത്. അതത് മാസത്തില്‍ത്തന്നെ അവധിയെടുക്കണം. അടുത്തമാസങ്ങളിലേക്ക് നീട്ടാന്‍ സാധിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Karnataka govt issues order mandating one day menstrual leave per month for working woman
ഭീകരര്‍ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടു; കാര്‍ ഓടിച്ചത് ഉമര്‍ തന്നെ; ഡിഎന്‍എ ഫലം പുറത്ത്

പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് വര്‍ഷം 12 അവധി അധികമായി ലഭിക്കും. തൊഴില്‍വകുപ്പ് തയ്യാറാക്കിയ ആര്‍ത്തവ അവധി നയത്തിന് കഴിഞ്ഞമാസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക. ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവ അവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം.

Karnataka govt issues order mandating one day menstrual leave per month for working woman
ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി; പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com