തുടര്‍ച്ചയായി ഭീഷണികള്‍, തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത, അന്വേഷണം 

ദിവസങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പട്‌ന: ദിവസങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അവിനാശ് ഝായെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഝായെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. 

ബിഹാര്‍ മധുബനി ജില്ലയിലാണ് റോഡരികിലെ കുറ്റിക്കാടിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്നില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയത്. ഝായെ കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ വിരലില്‍ അണിഞ്ഞിരിക്കുന്ന മോതിരം വഴിയാണ് മാധ്യമപ്രവര്‍ത്തകനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 

മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പ്രദേശത്തെ ആശുപത്രികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഝാ പോരാട്ടം നയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവരാവകാശ നിയമം പ്രയോജനപ്പെടുത്തിയും വാര്‍ത്തകള്‍ എഴുതിയുമാണ് ആശുപത്രികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഝാ തുറന്നുകാണിച്ചത്. ഝായുടെ പരാതികളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച നിരവധി സ്ഥാപനങ്ങളാണ് പൂട്ടിയത്. ഝായുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോലിക്കിടെ, നിരവധി ഭീഷണികള്‍ ഝാ നേരിട്ടിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമയാണ് സഹോദരനെ തട്ടിക്കൊണ്ടുപോയതെന്ന് ചന്ദ്ര ശേഖര്‍ പരാതിയില്‍ പറയുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയതിന്  പ്രതികാരം തീര്‍ത്തതാവാമെന്ന് സഹോദരന്‍ ചന്ദ്ര ശേഖര്‍ ആരോപിക്കുന്നു. കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com