നാല് വിവാഹം; സ്വഭാവ ദൂഷ്യത്താല്‍ മൂന്നു ഭാര്യമാരും ഉപേക്ഷിച്ചു, യുവ ഡോക്ടറുടെ കൊലപാതകത്തിലെ പ്രതിയെക്കുറിച്ച് അയല്‍വാസികള്‍

പൊലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്നും ഇയാളുടെ അമ്മ
bengal doctors murder
ഒരു ദേശീയ മാധ്യമങ്ങളോടാണ് അയല്‍വാസികള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രധാന പ്രതിയായ സഞ്ജയ് റോയ് നാല് തവണ വിവാഹിതനായെന്നും ഇയാളുടെ സ്വഭാവ ദൂഷ്യം കാരണം മൂന്ന് പേര്‍ ഉപേക്ഷിച്ചു പോയതാണെന്നും അയല്‍വാസികള്‍.

bengal doctors murder
സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നൊഴുകി, കഴുത്തിലെ എല്ല് പൊട്ടി; കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ നേരിട്ടത് കൊടും പീഡനം

ഒരു ദേശീയ മാധ്യമങ്ങളോടാണ് അയല്‍വാസികള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ഭാര്യമാര്‍ വേര്‍പിരിഞ്ഞ് പോയപ്പോള്‍ നാലാമത്തെയാള്‍ ക്യാന്‍സര്‍ വന്ന് മരിക്കുകയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. പലപ്പോഴും മദ്യ ലഹരിയായിരുന്ന ഇയാള്‍ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്താറുണ്ടായിരുന്നത്. അതേസമയം പ്രതിയുടെ അമ്മ ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ചിരിക്കുകയാണ്. പൊലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്നും ഇയാളുടെ അമ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വടക്കന്‍ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സിവില്‍ വോളന്റിയറായ റോയിയെ ഇന്നാണ് അറസ്റ്റ് ചെയതത്. ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് 31 കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തസ്രാവമുണ്ടെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കണ്ടെത്തി.

കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവം ഉണ്ടായിരുന്നു. വയര്‍, കഴുത്ത്, മോതിര വിരല്‍, മുഖം, കൈകള്‍, ചുണ്ട് എന്നിവിടങ്ങളിലും മുറിവുകളുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com