തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി; ചെന്നൈ അടക്കം  27 ജില്ലകളിൽ ഇളവുകൾ 

ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50ശതമാനം കസ്റ്റമേഴ്‌സുമായി പ്രവർത്തിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ നീട്ടിയത്. മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. 

കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്ദുരൈ എന്നിവിടങ്ങളിൽ ഇളവുകൾ ഉണ്ടാകില്ല. ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവനക്കാരെ വരെ സ്ഥാപനങ്ങളിലെത്തിക്കാം എന്നിവയാണ് നൽകിയിട്ടുള്ള ഇളവുകൾ. 

ഇളവുകൾ ജൂൺ 14 മുതലാണ് ബാധകമാകുക. മദ്യശാലകൾക്ക് രാവിലെ 10മണി മുതൽ 5മണി വരെ തുറക്കാം. ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50ശതമാനം കസ്റ്റമേഴ്‌സുമായി പ്രവർത്തിക്കാം. എ സി അനുവദനീയമല്ല. ഇവയുടെ പ്രവർത്തനം രാവിലെ 6മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് അനുവദിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com