മുന്‍പ് 'കീ' ഉണ്ടാക്കാന്‍ പഠിച്ചത് പ്രയോജനപ്പെടുത്തി, വാഹനമോഷ്ടാവ് അറസ്റ്റില്‍; വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ഞെട്ടി

അഞ്ചുവര്‍ഷം മുന്‍പ് കടബാധ്യതയെ തുടര്‍ന്ന് പൂട്ടിയ വാഹനവില്‍പ്പനശാലയുടെ ഉടമസ്ഥനാണ് മോഷ്ടാവായി മാറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹന മോഷ്ടാവ് അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ വാഹന മോഷ്ടാവ് നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ഞെട്ടി. അഞ്ചുവര്‍ഷം മുന്‍പ് കടബാധ്യതയെ തുടര്‍ന്ന് പൂട്ടിയ വാഹനവില്‍പ്പനശാലയുടെ ഉടമസ്ഥനാണ് മോഷ്ടാവായി മാറിയത്.

ഇന്‍ഡോറിലെ ഹീരാ നഗറിലാണ് സംഭവം. ഫൈന്‍ മോട്ടേഴ്‌സ് എന്ന പേരില്‍ ഇരുചക്രവാഹന വില്‍പ്പനശാല നടത്തിയിരുന്ന അജയ് ആണ് വാഹന മോഷണക്കേസില്‍ അറസ്റ്റിലായത്. 

2013ലാണ് ഹോണ്ട ബൈക്കുകളുടെ ഷോറൂം തുടങ്ങിയത്. വലിയ തുകയ്ക്ക് വായ്പ എടുത്താണ് സ്ഥാപനം തുടങ്ങിയത്. അതിനിടെ സീറോ ഡൗണ്‍ പേയ്‌മെന്റ് സ്‌കീമുമായി തന്നെ സമീപിച്ച ധനകാര്യ സ്ഥാപനം വഞ്ചിച്ചതായി അജയ് പൊലീസിന് മൊഴി നല്‍കി.

ഈ കമ്പനിയെ വിശ്വസിച്ച് 50 ബൈക്കുകള്‍ വിറ്റഴിച്ചു. എന്നാല്‍ വാഹനങ്ങളുടെ പണം നല്‍കാതെ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങിയതായി അജയ് പറയുന്നു. തുടര്‍ന്ന് വലിയ തോതിലുള്ള കടക്കെണിയില്‍ അകപ്പെട്ട താന്‍ കുടുംബത്തെ നോക്കാനാണ് മോഷണത്തിലേക്ക് കടന്നതെന്നും അജയ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

2017ലാണ് ഷോറൂം അടച്ചത്. രണ്ടു പെണ്‍മക്കളും അച്ഛനും അടങ്ങുന്ന കുടുംബത്തെ നോക്കാനാണ് മോഷണം ശീലമാക്കിയത്. ഷോറൂം തുടങ്ങുന്നതിന് മുന്‍പ് ബൈക്ക് മെക്കാനിക്ക് ആയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വൈദഗ്ധ്യം ഉപയോഗിച്ചായിരുന്നു വാഹനങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങിയതെന്നും പൊലീസ് പറയുന്നു. ആക്ടിവയുടെയും ഹോണ്ട ബൈക്കുകളുടെയും മാസ്റ്റര്‍ കീ ഉണ്ടാക്കാന്‍ പഠിച്ചതാണ് പ്രയോജനപ്പെടുത്തിയത്. മോഷ്ടിച്ച വാഹനങ്ങള്‍ 20,000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com