

ചെന്നൈ: റോഡില്‍ നിയമം ലംഘിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടിടിഎഫ് വാസനെന്ന യുട്യൂബര്‍ ജയിലില്‍ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സിവി കാര്‍ത്തികേയന്‍ പറഞ്ഞു.
വെല്ലൂര്‍ ദേശീയപാതയില്‍ കഴിഞ്ഞമാസം പതിനേഴിനായിരുന്നു അപകടം. യുട്യൂബില്‍ വാസനെ 4.5 ദശലക്ഷം പേര്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. അപകടസമയത്ത് വാസന്‍ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും 2 ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്. ഇയാളുടെ അഭ്യാസത്തില്‍നിന്ന് മറ്റുള്ളവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇത്തരം സാഹസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തെറ്റാണെന്നും അയാളുടെ ബൈക്ക് കത്തിച്ച് കളയണമെന്നും ജസ്റ്റിസ് സിവി കാര്‍ത്തികേയന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചു ചില യുവാക്കള്‍ മാല കവര്‍ച്ച അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വാസന്റെ പ്രവൃത്തി പിന്തുടര്‍ന്ന് മറ്റു യുവാക്കളും ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു. വാസന്റെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates