മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ ശരദ് പവാര്‍ പക്ഷത്തേക്ക്

ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പം എന്‍സിപിയില്‍ ചേരുമെന്ന ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം.
 Harshvardhan Patil Says Will Join Sharad Pawar's NCP
ഹര്‍ഷവര്‍ധന്‍ എക്സ്
Updated on
1 min read

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, ശരദ് പവാറിന്റെ എന്‍സിപിയില്‍ ചേരുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടില്‍. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പം എന്‍സിപിയില്‍ ചേരുമെന്ന ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം. ഇന്ദാപൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

'രണ്ടുദിവസമായി ഞാന്‍ ഇന്ദാപൂര്‍ നിയോജക മണ്ഡലത്തില്‍ ചെലവിടുകയും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ കാണുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്ന അഭ്യര്‍ഥനയാണ് മുന്നോട്ടുവച്ചത്' ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശരദ് പവാറിന്റെ മുംബൈയിലെ വസതിയിലെത്തിയാണ് ഹര്‍ഷവര്‍ധന്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ദാപൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് പവാര്‍ അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. മഹരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇന്ദാപൂരില്‍ നിന്ന് നേരത്തെ നാലുതവണ പാട്ടീല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപി സഖ്യകക്ഷിയായ എന്‍സിപിയാണ് ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നത്. സിറ്റിങ് എംഎല്‍എ ദത്താത്രയ ഭാര്‍നെ തന്നെയാണ് ഇത്തവണ എന്‍സിപി അജിത് പവാര്‍ പക്ഷ സ്ഥാനാര്‍ഥിയാകുക.

ഒക്ടോബര്‍ ഏഴിന് പൂനെയിലെ ഇന്ദാപൂരില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം എന്‍സിപി ശരദ്പവാര്‍ വിഭാഗത്തിനൊപ്പം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. മകള്‍ അങ്കിത പാട്ടീലും ശരദ് പവാര്‍ വിഭാഗത്തില്‍ ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ശരദ് പവാറിനെ കാണുന്നതിന് മുന്‍പായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. എന്നാല്‍ ഇന്ദാപൂര്‍ സീറ്റ് ബിജെപി സഖ്യകക്ഷിയുടെതായതിനാല്‍ മറ്റൊരു ഒപ്ഷനാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ അത് തന്റെ അനുയായികള്‍ക്ക് അംഗീകരിക്കാനായില്ല. തുടര്‍ന്ന് അവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് എന്‍സിപിയില്‍ ചേരുനുള്ള തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com