

പുനെ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.
ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് രൂപാലി ഇവിഎമ്മിനു മുന്നിൽ ആരതി നടത്തിയത്. ഇതു വിവാദമായിരുന്നു. പിന്നാലെയാണ് കേസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രൂപാലി ആരതി ഉഴിയുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സിൻഹാഗാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates