ഹിജാബ് മാത്രമല്ല, ടി ഷര്‍ട്ടും കീറിയ ജീന്‍സും വേണ്ട, വിലക്കേര്‍പ്പെടുത്തി മുംബൈ കോളജ്

വിദ്യാര്‍ഥികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും കോളജ് നോട്ടീസില്‍ പറയുന്നുണ്ട്
Mumbai college bars students from wearing T-shirts, torn jeans
ഹിജാബ് മാത്രമല്ല, ടി ഷര്‍ട്ടും കീറിയ ജീന്‍സും വേണ്ട, വിലക്കേര്‍പ്പെടുത്തി മുംബൈ കോളജ്
Updated on
1 min read

മുംബൈ: സാംസ്‌കാരിക അസമത്വം ചൂണ്ടികാണിച്ച് വിദ്യാര്‍ഥികളെ ടോണ്‍ ജീന്‍സ്(കീറിയ ജീന്‍സ്), ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതില്‍നിന്ന് വിലക്കി മുംബൈയിലെ കോളജ്. കാമ്പസില്‍ വിദ്യാര്‍ഥികള്‍ ഔപചാരികവും മാന്യവുമായ വസ്ത്രം ധരിക്കണമെന്ന് ജൂണ്‍ 27 ന് പുറപ്പെടുവിച്ച നോട്ടീസില്‍ എന്‍ ജി ആചാര്യ ആന്‍ഡ് ഡി കെ മറാത്ത കോളജ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും കോളജ് നോട്ടീസില്‍ പറയുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഹാഫ് അല്ലെങ്കില്‍ ഫുള്‍ ഷര്‍ട്ടും പാന്‍സും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ളതും അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രവും ധരിക്കാമെന്നും നോട്ടീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mumbai college bars students from wearing T-shirts, torn jeans
'ഇങ്ങനെ പോയാല്‍ ഭൂരിപക്ഷം ന്യൂനപക്ഷമാവും'; മതംമാറ്റം നടത്തുന്ന സമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

കോളജില്‍ ഹിജാബ്, ബുര്‍ഖ, നഖബ് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് പുതിയ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

'വിദ്യാര്‍ത്ഥികള്‍ മതം വെളിപ്പെടുത്തുന്നതോ സാംസ്‌കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുത്. നകബ്, ഹിജാബ്, ബുര്‍ഖ, ഷോള്‍, തൊപ്പി മുതലായവ താഴത്തെ നിലയിലെ മുറികളില്‍ പോയി നീക്കം ചെയ്യണം, എങ്കില്‍ മാത്രമേ കോളജ് കാമ്പസിലൂടെ സഞ്ചരിക്കാന്‍ കഴിയൂ, കീറിയ ജീന്‍സ്, ടി-ഷര്‍ട്ടുകള്‍, വസ്ത്രങ്ങള്‍, ജഴ്സികള്‍ എന്നിവ കാമ്പസില്‍ അനുവദനീയമല്ലെന്നും നോട്ടീസില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com