പാര്‍ക്കില്‍ വച്ച് യുവതിക്ക് രക്തസ്രാവം, പ്രസവമെടുത്ത് കായിക അധ്യാപിക; സഹായിച്ചത് ഡോക്ടറുടെ ഫോണ്‍, അഭിനന്ദനപ്രവാഹം 

ചൊവ്വാഴ്ച മൈസുരൂ പാര്‍ക്കില്‍ രാവിലെയാണ് സംഭവം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മൈസൂരു:  വിജയ് ചിത്രം നന്‍പനില്‍ ഒരു രംഗമുണ്ട്. കോളജ് പ്രിന്‍സിപ്പലിന്റെ മകളുടെ പ്രസവം കോളജ് വിദ്യാര്‍ഥിയുടെ വേഷമിട്ട വിജയ് കൈകാര്യം ചെയ്യുന്നത്. കോളജ് പ്രിന്‍സിപ്പലിന്റെ മറ്റൊരു മകളായ ഡോക്ടര്‍ ഫോണിലൂടെ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ചാണ് വിജയ് പ്രസവമെടുക്കുന്നത്. സമാനമായ സംഭവം കര്‍ണാടകയിലെ മൈസുരൂവില്‍ നടന്നു. മുംബൈയിലെ ഡോക്ടര്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തതിന് അനുസരിച്ച് പ്രവര്‍ത്തിച്ച ഹൈസ്‌കൂള്‍ അധ്യാപികയാണ് ഇവിടത്തെ താരം.

ചൊവ്വാഴ്ച മൈസൂരു പാര്‍ക്കില്‍ രാവിലെയാണ് സംഭവം നടന്നത്. ഹൈസ്‌കൂള്‍ അധ്യാപികയും മുംബൈയിലെ ഡോക്ടറും ചേര്‍ന്നാണ് അമ്മയെയും നവജാത ശിശുവിനെയും രക്ഷിച്ചത്. 35 വയസുള്ള മല്ലികയെയും കുഞ്ഞിനെയുമാണ് പുതുജീവിതത്തിലേക്ക് നയിച്ചത്. പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് മല്ലികയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇവരുടെ കൂടെ നാലും രണ്ടും വയസുള്ള കുട്ടികള്‍ ഉണ്ടായിരുന്നു.

രക്തസ്രാവം ഉണ്ടായതോടെ, മല്ലിക വേദന കൊണ്ട് കരയാന്‍ തുടങ്ങി. വഴിയാത്രക്കാരില്‍ ചിലര്‍ ആംബുലന്‍സ് വിളിക്കുകയും സര്‍ക്കാര്‍ ആശുപത്രിയില്‍ വിളിച്ച് അറിയിക്കുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. ഈ സമയത്ത് അതുവഴി കടന്നുപോയ കായിക അധ്യാപികയാണ് മല്ലികയ്ക്ക് ദൈവദൂതനായത്. സ്‌കൂളിലേക്ക് പോകുന്ന വഴി വഴിയാത്രക്കാരന്റെ സഹായാഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ട അധ്യാപിക മല്ലികയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു.

പ്രസവവേദന കൊണ്ട് പുളയുന്ന സ്ത്രീയെ എങ്ങനെ രക്ഷിക്കണമെന്ന് അറിയാതെ കായിക അധ്യാപികയായ ശോഭ കുഴങ്ങി. ഈസമയത്ത് കാര്‍ത്തിക് എന്ന യുവാവ് മുംബൈയിലെ ഡോക്ടറുമായി തന്നെ ഫോണിലൂടെ കണക്ട് ചെയ്യുകയായിരുന്നു.അവരുടെ നിര്‍ദേശപ്രകാരമാണ് പ്രസവമെടുത്തതെന്ന്് ശോഭ പറയുന്നു. തുടക്കത്തില്‍ വഴിയിലൂടെ പോയ ചില സ്ത്രീകളോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല. അത് തന്നെ വേദനിപ്പിച്ചതായി ശോഭ പറയുന്നു.

തുടര്‍ന്ന് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും പൊക്കിള്‍ക്കൊടി മുറിക്കുന്നത് എങ്ങനെ എന്ന് അറിയാതെ കുഴങ്ങി. ഈ സമയത്ത് ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സും രക്ഷയ്ക്ക് എത്തിയതായും ശോഭ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com