

ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനുള്ള മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തണമെന്ന് ഉത്തരവിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). രാജസ്ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർത്ഥി തപിഷ് സരസ്വതി നൽകിയ പരാതിയിലാണ് ഉത്തരവ്.
കോവിഡ് കാലത്ത് രാജ്യത്ത് മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു തപിഷ് പരാതി നൽകിയത്. മുലയൂട്ടുന്ന അമ്മമാർക്ക് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കാൻ കാരണമാകുമെന്നും ഇതിന് പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും തപിഷ് പരാതിയിൽ ഉന്നയിച്ചു.
വാക്സിനേഷൻ നൽകാൻ അമ്മമാർക്ക് മുൻഗണന നൽകുന്നതിൽ ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് എൻഎച്ച്ആർസി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates