'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

supreme court
സുപ്രീം കോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ചോദ്യം ചെയ്ത് കെജരിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യം സംബന്ധിച്ച കെജരിവാളിന്റെ പ്രസംഗം ഇഡിയും കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശം കെജരിവാളിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിക്കു വോട്ടു ചെയ്താല്‍ തനിക്കു തിരിച്ചു ജയിലില്‍ പോവേണ്ടി വരില്ലെന്ന കെജരിവാളിന്റെ പ്രസംഗം ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അതു കെജരിവാളിന്റെ വിലയിരുത്തല്‍ ആണെന്നും തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു.

പ്രത്യേക പരിഗണനയിലാണ് കെജരിവാളിന്റെ ജാമ്യമെന്ന, അമിത് ഷായുടെ പ്രസംഗം പേരെടുത്തു പരാമര്‍ശിക്കാതെ അഭിഷേക് സിങ്‌വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല. ഒരാള്‍ക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ക്കു സ്വാഗതമെന്ന് കോടതി പറഞ്ഞു.

supreme court
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

ഇക്കഴിഞ്ഞ പത്തിനാണ് കോടതി തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വോട്ടെടുപ്പു തീരുന്ന ജൂണ്‍ ഒന്നിനു ശേഷം പിറ്റേന്ന് കെജരിവാള്‍ ജയിലില്‍ എത്തി കീഴടങ്ങണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com