

ബംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും സർക്കാർ ജോലികളിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് ബംഗളൂരു ഹൈക്കോടതി. അവിഹിത ബന്ധങ്ങളാണെങ്കിൽ പോലും അവിഹിത സന്തതികൾ എന്ന സങ്കൽപം നിലനിൽക്കില്ലെന്ന് ബംഗളൂരു ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഒരു വിവാഹം നിലനിൽക്കെ മറ്റൊന്നിനു നിയമസാധുത ഇല്ല. എങ്കിലും ഇത്തരത്തിൽ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്നയും എച്ച് സഞ്ജീവ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ.
കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ ആശ്രിത നിയമനം നിഷേധിച്ചത് ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ സന്തോഷ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ലൈൻമാനായിരുന്ന പിതാവ് കബ്ബാലയ്യ എന്നയാൾ 2014ൽ മരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകൻ സന്തോഷ് ജോലിക്കായി അപേക്ഷിച്ചു. എന്നാൽ കെപിടിസിഎൽ അനുവദിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates