ഒമൈക്രോണ്‍; കേന്ദ്രം മാര്‍ഗരേഖ പുതുക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

രാജ്യാന്തര യാത്രികരുടെ പരിശോധനയിലും നിരീക്ഷണം തുടങ്ങിയവയിലാകും മാറ്റങ്ങൾ ഉണ്ടാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ, രാജ്യത്ത് കേവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധനയിലും നിരീക്ഷണം തുടങ്ങിയവയിലാകും മാറ്റങ്ങൾ ഉണ്ടാകും. 

അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15ന് ആരംഭിക്കുമെന്ന കാര്യത്തിൽ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ഒമിക്രോണിന്റെ വ്യാപന സാധ്യതയിൽ സംസ്ഥാനങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 

ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം,സജീവമായ നിരീക്ഷണം തുടരണം. ഹോട്സ്‌പോട്ടുകളിൽ തുടർച്ചയായ നിരീക്ഷണം നടത്തണം.  എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, ഒമിക്രോണിൽ പരിഭ്രാന്തി വേണ്ട, ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com