പുതിയ ക്രിമിനല്‍ നിയമ ബില്ലുകളുടെ കരട് റിപ്പോര്‍ട്ടിലുള്ള 'തിടുക്കം'; പ്രതിപക്ഷ എംപിമാരുടെ യോഗം 27ന് തന്നെ

ഒക്ടോബര്‍ 21 ന് വൈകുന്നേരം തങ്ങള്‍ക്ക് ലഭിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് എംപിമാര്‍ വ്യക്തമാക്കുന്നത്.  
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ഒക്ടോബര്‍ 27ന് തന്നെ യോഗം ചേരും. 

ഒക്ടോബര്‍ 21 ന് വൈകുന്നേരം തങ്ങള്‍ക്ക് ലഭിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് എംപിമാര്‍ വ്യക്തമാക്കുന്നത്.  തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ട് എംപിമാരും കത്തയച്ചത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച ദിവസം തന്നെ കരട് പരിഗണിക്കുമെന്നാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ നിലപാട്. 

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ എന്നിവ പരിശോധിക്കുന്ന സമിതി, കരട് റിപ്പോര്‍ട്ടുകള്‍ ഒക്ടോബര്‍ 27 ന് അംഗീകരിക്കുമെന്ന് നോട്ടീസിലൂടെ അംഗങ്ങളെ അറിയിച്ചു. ബില്ലുകളുടെ സൂക്ഷ്മപരിശോധനാ പ്രക്രിയയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച്  പ്രതിപക്ഷ എംപിമാര്‍ പാനല്‍ ചെയര്‍പേഴ്സണിന് കത്തെഴുതുകയായിരുന്നു. യോഗം മാറ്റിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 

റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിലെ അംഗങ്ങള്‍ വിയോജനക്കുറിപ്പുകള്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. 30 അംഗ പാനലില്‍ ബിജെപിക്ക് 16 പേരാണുള്ളത്. അതേസമയം വിദഗ്ധ നിര്‍ദേശം ഇനിയും സ്വീകരിക്കാനുണ്ടെന്നും യോഗം വിളിക്കുമെന്നുള്ള പുതിയ അറിയിപ്പില്‍ പ്രതിപക്ഷം എംപിമാര്‍ അസ്വസ്ഥരാണ്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍, മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍, അഡ്വക്കേറ്റ് മേനക ഗുരുസ്വാമി എന്നിവരാണ് വിദഗ്ധ നിര്‍ദേശം നല്‍കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം ബംഗാളില്‍ ആഘോഷിക്കുന്ന ലക്ഷ്മി പൂജയ്ക്ക് ഒരു ദിവസം മുമ്പ് യോഗം വിളിച്ചതില്‍ പാനലിലെ ടിഎംസി എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള 30 അംഗ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ 16 ബിജെപി എംപിമാരും കോണ്‍ഗ്രസിന്റെ നാല് പേരും ഡിഎംകെ, ടിഎംസി, ജെഡിയു, ബിജെഡി എന്നിവയുടെ രണ്ട് വീതവും ശിവസേനയില്‍ ഒരാളുമാണുള്ളത്. 

മൂന്ന് ബില്ലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭാ ചെയറിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബില്ലുകള്‍ ത്രെഡ്ബെയര്‍ പരിശോധനയ്ക്കായി പാനലിന് റഫര്‍ ചെയ്യാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇതുവരെ നടന്ന 11 യോഗങ്ങളില്‍ നിയമ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സമിതി സ്വീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com