പ്രചാരണം കഴിഞ്ഞ് മോദി നേരെ കന്യാകുമാരിയിലേക്ക്; വിവേകാനന്ദ പാറയിലെ ധ്യാനം ജൂണ്‍ ഒന്നു വൈകിട്ടു വരെ

vivekananda rock
വിവേകാനന്ദ പാറആര്‍ ശെന്തില്‍കുമാര്‍
Updated on
1 min read

ന്യൂഡല്‍ഹി/ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരുന്ന ഈ മാസം 30ന് വൈകിട്ടു മുതല്‍ ജൂണ്‍ ഒന്നു വൈകുന്നേരം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധാന്യത്തിലിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രധാനമന്ത്രി ഇതുപോലെ കേദാര്‍നാഥില്‍ ധ്യാനം നടത്തിയിരുന്നു.

സ്വാമി വിവേകാനന്ദന്‍ ലോകസഞ്ചാരം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം മുന്നു ദിവസം ധ്യാനത്തിലിരുന്നത് ഈ പാറയിലാണ്. വിവേകാനന്ദന്റെ വിശിഷ്ട ഭാരത ദര്‍ശനത്തെ പിന്തുടരുന്നതുകൊണ്ടാണ് മോദി ധ്യാനത്തിനായി ഇതേ സ്ഥലം തെരഞ്ഞെടുത്തതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കന്യാകുമാരി ധ്യാനത്തിനായി തെരഞ്ഞെടുത്തതിലൂടെ ദേശീയ ഐക്യത്തിന്റെ സന്ദേശമാണ് മോദി നല്‍കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇന്ത്യന്‍ മഹാസുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും സംഗമ സ്ഥാനമാണ് കന്യാകുമാരി.

vivekananda rock
ഇടക്കാല ജാമ്യം നീട്ടണം, കെജരിവാളിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാതെ സുപ്രീംകോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com