എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കി

അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി
Raghav Chadha
Raghav ChadhaANI
Updated on
1 min read

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി.

Raghav Chadha
സഭയില്‍ വല്ലാത്ത 'സൊറ പറച്ചില്‍' വേണ്ട; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍

2023 മുതല്‍ രാജ്യസഭയില്‍ എഎപി ഡെപ്യൂട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പുതിയ ഉപനേതാവായി നിയോഗിക്കപ്പെട്ട അശോക് മിത്തല്‍. 37 കാരനായ രാഘവ് ഛദ്ദ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാനും കാലങ്ങളായി അകന്നുനില്‍ക്കുകയായിരുന്നു.

പുതിയ നടപടിയോടെ ഛദ്ദ എഎപി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും നേതൃത്വവും ഉള്‍പ്പെടുന്ന പ്രധാന സംഭവവികാസങ്ങളില്‍ ഛദ്ദ തുടര്‍ച്ചയായി മൗനം പാലിച്ചു വരികയായിരുന്നു. ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട, ജന്തര്‍മന്തറില്‍ എഎപി സംഘടിപ്പിച്ച ജന്‍സഭയിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല.

Raghav Chadha
ഭരണം പൂര്‍ണ പരാജയം, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; മമത സര്‍ക്കാരിനെതിരെ സുപ്രീംകോടതി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ രാഘവ് ഛദ്ദ പരസ്യമായി ഒരു പ്രതികരണവും നടത്തിയില്ല. പാര്‍ട്ടി നേതാക്കളെ മോചിപ്പിച്ചതില്‍ അനുകൂലമായി രാഘവ് ഛദ്ദ സമൂഹമാധ്യമത്തിലും ഒരു കുറിപ്പ് പോലും ഇട്ടിരുന്നില്ല.

Summary

Internal strife is escalating in AAP. Senior leader Raghav Chadha has been removed from the post of party deputy leader in the Rajya Sabha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com