രാഹുൽ ​ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകുന്നത് കണ്ടിട്ടില്ലെന്ന് ഹേമ മാലിനി; പിന്നാലെ വിമർശനം

രാഹുൽ ​ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി
ഹേമ മാലിനി, രാഹുൽ ​ഗാന്ധി/ ട്വിറ്റർ
ഹേമ മാലിനി, രാഹുൽ ​ഗാന്ധി/ ട്വിറ്റർ
Updated on
1 min read

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ​ഗാന്ധി വനിതാ അം​ഗങ്ങൾക്കു നേരെ ഫ്‌ളൈയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ഹേമ ഇക്കാര്യം പറഞ്ഞത്. താൻ അത് കണ്ടിട്ടില്ലെന്നും പ്രചരിച്ച ചില കാര്യങ്ങൾ ശരിയല്ലെന്നും ഹേമ പറഞ്ഞു. പാർലമെന്റിൽ രാഹുലിനെതിരെ ബിജെപി വനിതാ എംപിമാർ പരാതി നൽകിയതിന് പിന്നാലെയുള്ള ഹേമ മാലിനിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലും വൈറലായി.

വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കളും രം​ഗത്തെത്തി. പാർലമെന്റിൽ എന്താ നടന്നതെന്ന് കണ്ടില്ലെങ്കിലും രാഹുലിനെതിരെ പരാതി നൽകിയവരുടെ കൂട്ടത്തിൽ ഹേമയും ഒപ്പുവച്ചിട്ടുണ്ടെന്ന് യൂത്ത് കോൺ്ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചു. അതേസമയം യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പ്രതികരിച്ചു. മണിപ്പുരിലെ കെടുകാര്യസ്ഥതയെ കുറിച്ച് രാഹുൽ നിരവധി ചോദ്യങ്ങളുന്നയിച്ചു. എന്നാൽ അതിൽ ഒന്നിനുപോലും ഉത്തരം നൽകാൻ ബിജെപി തയാറായില്ലെന്നും കാർത്തി ചൂണ്ടിക്കാണിച്ചു.

ബുധനാഴ്ചയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് അംഗവിക്ഷേപം കാണിച്ചെന്ന് ആരോപിച്ച് ബിജെപി എംപി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ വനിതാ എംപിമാർ പരാതിയുമായി രംഗത്തെത്തിയത്. ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കാണ് ഇവർ പരാതി നൽകിയത്. വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com