തിക്കും തിരക്കുമുണ്ടാകില്ല, വെയ്റ്റിങ് ലിസ്റ്റും ഇല്ലാതാകും; 2027 ല്‍ റെയില്‍വെ സൂപ്പറായി ഓടും 

നിലവില്‍ പ്രതിദിനം 10,748 ട്രെയിനുകള്‍ സര്‍വീസ്‌ സ് നടത്തുന്നു, ഇത് പ്രതിദിനം 13,000 ട്രെയിനുകളായി ഉയര്‍ത്തുകയാണ് ലക്ഷ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 2027ഓടെ ട്രെയിന്‍ യാത്രക്കായി ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വെ  വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ദീപാവലി സമയത്ത് ട്രെയിനില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെയും ട്രെയിനില്‍ കയറാന്‍ തിരക്ക് കൂട്ടുന്നതിനിടെ ബിഹാറില്‍ യാത്രക്കാരന്‍ മരിച്ചതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ നീക്കം. 

എല്ലാവര്‍ക്കും യാത്ര ഉറപ്പാക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും റെയില്‍വേയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദിവസേനയുള്ള ട്രെയിനുകള്‍ കൂട്ടുമെന്നും റെയില്‍വേ വൃത്തങ്ങള്‍  അറിയിച്ചതായും  റിപ്പോര്‍ട്ട് പറയുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുമെന്നും വര്‍ഷം 4,000 മുതല്‍ 5,000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനാണ് നീക്കമെന്നും റെയില്‍വെ അറിയിച്ചു. 

നിലവില്‍ പ്രതിദിനം 10,748 ട്രെയിനുകള്‍ സര്‍വീസ്‌ സ് നടത്തുന്നു, ഇത് പ്രതിദിനം 13,000 ട്രെയിനുകളായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അതായത്  നാലുവര്‍ഷംകൊണ്ട് 3,000 ട്രെയിനുകള്‍ കൂടി പുതുതായി എത്തും. വര്‍ഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൂടുതല്‍ ട്രാക്കുകള്‍ ഇടുക, വേഗത കൂട്ടുക, തുടങ്ങിയ നടപടികളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേയുടെ പഠനമനുസരിച്ച് വേഗത വര്‍ധിപ്പിച്ചാല്‍ ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റ് ലാഭിക്കാം. പുഷ്- പുള്‍ ട്രെയിനുകള്‍ അവതരിപ്പിച്ചാല്‍ ത്വരണവും വേഗതകുറയ്ക്കലും പെട്ടന്നാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വെയുടെ കണക്കുകൂട്ടല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com