നിര്‍ബന്ധിച്ചുള്ള മത പരിവര്‍ത്തനം മതസ്വാതന്ത്ര്യത്തില്‍പ്പെടില്ല: അലഹബാദ് ഹൈക്കോടതി

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മ
alahabad highcourt
അലഹബാദ് ഹൈക്കോടതിഫെയ്‌സ്ബുക്ക്‌
Updated on
1 min read

ലഖ്‌നൗ: പൗരന്‍മാര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുവദിക്കുണ്ടെന്നും എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ച് മതം മാറ്റുന്നത് മതസ്വാതന്ത്ര്യത്തില്‍പ്പെടില്ലെന്നും അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മറ്റുള്ളവരെ നിര്‍ബന്ധിച്ച് മതംമാറ്റാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിലില്ലെന്ന് അപേക്ഷ നിരസിച്ചുകൊണ്ട് കോടതി പറഞ്ഞു.

alahabad highcourt
പ്രിന്‍സിപ്പലിനെ എങ്ങനെ വീണ്ടും നിയമിച്ചു?; അവധിയില്‍ പോയില്ലെങ്കില്‍ ഇന്നുതന്നെ പുറത്താക്കണം; ബംഗാള്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം ഇന്ത്യയുടെ സാമൂഹിക ഐക്യം പ്രതിഫലിക്കുന്ന വിധത്തില്‍ എല്ലാ വ്യക്തികള്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഈ നിയമത്തിന്റെ ലക്ഷ്യം ഇന്ത്യയിലെ മതേതരത്വത്തിന്റെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളതാണ്. ഓരോ വ്യക്തിക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ട്. അത് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് രോഹന്‍ രഞ്ജന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസീം എന്നയാള്‍ പെണ്‍കുട്ടിയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. താനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി സ്വമേധയാ വീട് വിട്ടിറങ്ങി വന്നതാണെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നുമായിരുന്നു എതിര്‍കക്ഷി കോടതിയില്‍ വാദിച്ചത്.

ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ തടഞ്ഞുവെക്കുകയും ഇസ്ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വിവാഹത്തിന് മുമ്പ് ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതായി രേഖാമൂലമുള്ള അപേക്ഷകളുടെ തെളിവുകള്‍ ഹാജരാക്കാന്‍ എതിര്‍കക്ഷിക്ക് സാധിച്ചിട്ടില്ല. വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നസീമിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com