നിയമസഭ വീണ്ടും പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ല; ഗവര്‍ണര്‍ മുന്‍കൈയെടുത്ത് പ്രശ്‌നം തീര്‍ക്കണമെന്ന് സുപ്രീം കോടതി

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കട്ടെ, അവര്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തട്ടെ
ഗവര്‍ണര്‍ ആര്‍ എന്‍ രവി/ ഫയൽ
ഗവര്‍ണര്‍ ആര്‍ എന്‍ രവി/ ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണറുടെ മുന്നിലുള്ള വഴിയെന്ന്, ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടി സുപ്രീം കോടതി വ്യക്തമാക്കി. 

ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. നിയമസഭ വീണ്ടും പാസാക്കിയ പത്തു ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചതായി സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി അറിയിച്ചു. ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച സിങ്വി നിയമ നിര്‍മാണ പ്രക്രിയയെ ഗവര്‍ണര്‍ ആര്‍എന്‍ രവി അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. 

രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ എങ്ങനെ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോട് കോടതി ആരാഞ്ഞു. ചില ശുപാര്‍ശകളോടെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചതെന്നും നിയസഭ അവ പരിഗണിച്ചില്ലെന്നും എജി പറഞ്ഞു. 

ഉന്നത ഭരണഘടനാ പദവികള്‍ ഉള്‍പ്പെട്ട കേസാണിത്. ഗവര്‍ണര്‍ തന്നെ മുന്‍കൈയെടുത്ത് ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കട്ടെ, അവര്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തട്ടെ. അങ്ങനെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച ബെഞ്ച് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസ് വീണ്ടും 11ന് പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com