പശുക്കുട്ടിയെ വെടിവെച്ചു കൊന്നത് സാനിയ മിര്‍സ നോക്കിനില്‍ക്കെ; പങ്ക് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

വന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്.
പശുക്കുട്ടിയെ വെടിവെച്ചു കൊന്നത് സാനിയ മിര്‍സ നോക്കിനില്‍ക്കെ; പങ്ക് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
Updated on
1 min read

ഹൈദരാബാദ്: വന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്. വെടിവെപ്പ് നടന്ന സമയത്ത് സാനിയയും സ്ഥലത്തുണ്ടായിരുന്നു എന്നാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്. 

വിക്രമാബാദിലെ ദാംഗുണ്ട് ഡാമിന് സമീപത്തെ വനമേഖലയില്‍ വെച്ചാണ് ഗ്രാമവാസികളുടെ പശുക്കുട്ടിയെ വെടിവെച്ചു കൊന്നത്. വിഷയത്തില്‍ സാനിയ മിര്‍സയുടെ പങ്ക് അന്വേഷിക്കണമെന്നും പശുവിനെ കൊന്നതിന് കൊലപാതകത്തിന് കേസെടുക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 23നാണ് പശുവിനെയും എരുമയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഫാം ഹൗസ് ജീവനക്കാരനായ ഉമറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, സമീപവാസികള്‍ ഫാം ഹൗസ് ജീവനക്കാര്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയിരുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഫാം ഹൗസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com