'അതു കോടതിയുടെ പണിയല്ല'; താജ് മഹലിന്റെ പഴക്കം നിര്‍ണയിക്കണമെന്ന ഹര്‍ജി തള്ളി

താജ് മഹല്‍ നിലനിന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ തന്നെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍
താജ് മഹല്‍/ഫയല്‍ ചിത്രം
താജ് മഹല്‍/ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്നും അതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രം പരിശോധിക്കല്‍ കോടതിയുടെ പണിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി ഇത്തരം കാര്യങ്ങള്‍ക്കായല്ല, ചരിത്രം പരിശോധിക്കലല്ല കോടതിയുടെ ജോലി. ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നാണ് സുര്‍ജിത് സിങ് യാദവ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. താജ് മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. 

താജ് മഹല്‍ നിലനിന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ തന്നെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ചരിത്രകാരന്‍മാര്‍ ഒരിടത്തം ഇതു പരാമര്‍ശിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com