മുംബൈയിലെ ലഹരിപ്പാര്‍ട്ടി: ഷാരുഖിന്റെ മകന്‍ അറസ്റ്റില്‍

ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
ആര്യൻ ഖാൻ
ആര്യൻ ഖാൻ
Updated on
1 min read

മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്‍ട്ടിയല്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അല്‍പസമയത്തിനകം ആര്യന്‍ഖാനെ കോടതിയില്‍ ഹാജരാക്കും.  ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് എന്‍സിബി വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രാഥമികമായ അന്വേഷണത്തില്‍ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിവരങ്ങളുടെ ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് എന്‍സിബി കോടതിയെ അറിക്കും. ഈ സാഹചര്യത്തില്‍ ഇവരെ ഇന്ന് തന്നെ കസ്റ്റഡിയില്‍ വിടാനാണ് സാധ്യത.

കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നെന്ന് സമീർ വാങ്കഡെ അറിയിച്ചു. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു. 

7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പൽ മുംബൈ രാജ്യാന്തര ടെർമിനലിൽ എത്തും. പിടിയിലായവർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോതെറാപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com