അച്ഛന് പിന്നാലെ മകനും; സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു 

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതീക്
പ്രതീക് ചൗധരി/ ചിത്രം: ഫേസ്ബുക്ക്‌
പ്രതീക് ചൗധരി/ ചിത്രം: ഫേസ്ബുക്ക്‌
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി(49) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കോവിഡ് ലക്ഷണങ്ങളുമായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതീക്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത സിത്താര്‍വാദകനുമായ 
പണ്ഡിറ്റ് ദേബു ചൗധരി  കോവിഡ് ബാധിച്ച് മരിച്ച് ദിവസങ്ങള്‍ക്കകമാണ് മകനും മരണത്തിന് കീഴടങ്ങിയത്.   

കഴിഞ്ഞ ആഴ്ച അച്ഛന്റെ വിയോഗം ആരാധകരെ അറിയിച്ചത് പ്രതീകാണ്. ഇരുവരും ഒന്നിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദേബുവിന്റെ അന്ത്യം. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് പ്രതീക് ആശുപത്രി വിട്ടിരുന്നു. പിന്നീട് നില വഷളായതിനാല്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com