'പുകവലി ആരോഗ്യത്തിന് ഹാനികരം' ഇനി ഒടിടിയിലും; ഉത്തരവിറക്കി കേന്ദ്രം

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകളില്‍ പുകയില വിരുദ്ധ സന്ദേശം കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി
സിനിമയിലെ ലഹരിവിരുദ്ധ സന്ദേശം
സിനിമയിലെ ലഹരിവിരുദ്ധ സന്ദേശം
Updated on
1 min read

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകളില്‍ പുകയില വിരുദ്ധ സന്ദേശം കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ 'സിഗരറ്റ്‌സ് ആന്റ് അതര്‍ ടൊബാക്കോ പ്രോഡക്ട് ആക്ടില്‍' ഭേദഗതി വരുത്തി കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. തീയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നതുപോലെ പുകയില വിരുദ്ധ പരസ്യം ഒടിടി പ്ലാറ്റ്‌ഫോമുകളിലും കാണിക്കണം എന്നാണ് ഉത്തരവ്. 

കണ്ടന്റിന്റെ തുടക്കത്തിലും മധ്യത്തിലും 30 സെക്കന്റ് വീതമുള്ള പുകയില വിരുദ്ധ പരസ്യം ഉള്‍പ്പെടുത്തണം. സിഗരറ്റോ അതുപോലുള്ള പുകയില ഉത്പ്പന്നങ്ങളോ കാണിക്കുന്ന സീനുകളില്‍ മുന്നറിയിപ്പ് സന്ദേശം ഉള്‍പ്പെടുത്തണം. 

പുകവലി ആരോഗ്യത്തിന് ഹാനികരം, അര്‍ബുദത്തിന് കാരണമാകുന്നു എന്ന മെസ്സേജ് തുടക്കത്തില്‍ കാണിക്കണം. ഈ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ആരോഗ്യ വകുപ്പിനും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനും ഒടിടി പ്ലാറ്റ് ഫോമിന് എതിരെ നടപടി സ്വീകരിക്കാവുന്നതാണ് എന്ന് ഉത്തരവില്‍ പറയുന്നു.

നിലവില്‍ ഒടിടി പ്ലാറ്റ് ഫോമുകളിലെ കണ്ടന്റുകളില്‍ ലഹരി വിരുദ്ധ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല. തീയേറ്ററുകളില്‍ സിനിമ തുടുങ്ങുന്നതിനു മുന്‍പും ഇടവേളയിലും ലഹരി വിരുദ്ധ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com