ഭീകരാക്രമണത്തിന് പദ്ധതി, അല്‍ഖ്വയ്ദ ബന്ധം; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം മുതല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈര്‍.
Software Engineer Arrested for Terror Links
Software Engineer Arrested for Terror Linksപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: പാകിസ്ഥാനിലെ അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പുനെ നഗരത്തില്‍ നിന്നാണ് സുബൈര്‍ ഹംഗാര്‍ഗേക്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം.

Software Engineer Arrested for Terror Links
ഇനി ടൈയും കെട്ടി ശ്വാസം മുട്ടി നടക്കണ്ട; രാജസ്ഥാനില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പൊതുയൂണിഫോം

കഴിഞ്ഞ മാസം മുതല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈര്‍. പ്രത്യേക യുഎപിഎ കോടതി നവംബര്‍ 4 വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാള്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു.

Software Engineer Arrested for Terror Links
'കാലില്‍ പിടിച്ച് മാപ്പുപറഞ്ഞു'; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മഹാബലിപുരത്ത് എത്തിച്ച് കണ്ട് വിജയ്

സുബൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിവിധ രേഖകള്‍ എന്നിവയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകര്‍ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Software Engineer Arrested for Terror Links: Terrorism news reports the arrest of a software engineer, Zubair Hangargikar, in Pune by the Maharashtra ATS for suspected links to Al-Qaeda and recruiting individuals for terrorist groups.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com