മുസ്ലിം പുരുഷന്‍ ഹിന്ദു സ്ത്രീയെ രണ്ടാം വിവാഹം കഴിച്ചതിന് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പ്രാബല്യമില്ല: ഹൈക്കോടതി

മുസ്ലിം പുരുഷന്‍ ഹിന്ദു സ്ത്രീയെ രണ്ടാം വിവാഹം കഴിച്ചതിന് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പ്രാബല്യമില്ല: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗുവാഹതി: മുസ്ലിം പുരുഷന്‍ ഹിന്ദു സ്ത്രീയെ രണ്ടാം വിവാഹം കഴിച്ചതിന്, സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പ്രാബല്യമില്ലെന്ന് ഗുവാഹതി ഹൈക്കോടതി. വിവാഹം നടക്കുമ്പോള്‍ പുരുഷന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതിയുടെ വിലയിരുത്തല്‍. 

ഷഹാബുദ്ദീന്‍ അഹമ്മദ് എന്നയാളുടെ രണ്ടാം ഭാര്യയായ ദീപാമണി കലിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ് ദീപാമണി കോടതിയെ സമീപിച്ചത്. ഇവര്‍ക്കു പന്ത്രണ്ടു വയസ്സുള്ള മകനുണ്ട്.

സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം ഇവരുടെ വിവാഹം നടക്കുമ്പോള്‍ ഷഹാബുദ്ദീന്‍ അഹമ്മദിന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിവാഹം റദ്ദാക്കിയതിനു രേഖകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. 

ഇസ്ലാമിക നിയമം അനുസരിച്ച് വിഗ്രഹാരാധന നടത്തുന്ന ഒരാളുമായി ഒരു മുസ്ലിം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനുവദനീയമല്ലെന്ന്, സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു. അത്തരം വിവാഹം സാധുവായി കണക്കാക്കാനാവില്ല. ഇസ്ലാമിക നിയമം അനുസരിച്ചുള്ള വിവാഹമല്ല ഹര്‍ജിക്കാരി നടത്തിയിട്ടുള്ളത്. ഹര്‍ജിക്കാരി ഇപ്പോഴും ഹിന്ദു പേര് തന്നെയാണ് ഉപയോഗിക്കുന്നത്. അവര്‍ ഇസ്ലാമിനെ സ്വന്തം വിശ്വാസമായി സ്വീകരിച്ചിട്ടുമില്ല- കോടതി പറഞ്ഞു. 

ഹര്‍ജി തള്ളിയ കോടതി, പ്രായപൂര്‍ത്തിയാവാത്ത മകന് പിതാവിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന ചൂണ്ടിക്കാട്ടി. അതിനായി മകന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com