അരിവാള്‍ ഉപയോഗിച്ച് ആക്രമണം, മുന്‍ മന്ത്രിയെ കൊന്നതടക്കം അറുപതോളം കേസുകളില്‍ പ്രതി; 'നീരാവി' മുരുകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പ്രതി അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം
നീരാവി മുരുകന്‍
നീരാവി മുരുകന്‍
Updated on
1 min read

ചെന്നൈ: മുന്‍മന്ത്രിയുടെ കൊലപാതകമടക്കം 60ഓളം കേസുകളില്‍ പ്രതിയായിരുന്ന കുപ്രസിദ്ധ കുറ്റവാളി 'നീരാവി' മുരുകന്‍ (48) പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

തിരുനെല്‍വേലി ജില്ലയിലെ കളക്കാടാണ് ഏറ്റുമുട്ടല്‍ നടന്നത്. ദിണ്ടിക്കലില്‍ 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുരുകനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.  അരിവാളുപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകനുനേരെ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്.

ദിണ്ടിക്കലിലെ കവര്‍ച്ചക്കേസില്‍ മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിരുനെല്‍വേലിയിലെ നാങ്കുനേരിയില്‍ മുരുകനുള്ളതായി അറിഞ്ഞ പൊലീസ് സംഘം ദിണ്ടിക്കലില്‍നിന്ന് ഇവിടെയെത്തിയപ്പോഴേക്കും ഇയാള്‍ കളക്കാടേക്ക് കടന്നു. കളക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് വളഞ്ഞപ്പോള്‍ മുരുകന്‍ നടത്തിയ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് തിരുനെല്‍വേലി എസ് പി  പി ശരവണന്‍ പറഞ്ഞു. മറ്റ് മാര്‍ഗമില്ലാതെവന്നതോടെ സ്വയരക്ഷയ്ക്കായി പൊലീസ് വെടിവെക്കുകയായിരുന്നെന്നും എസ് പി  വിശദീകരിച്ചു.

18 വര്‍ഷംമുമ്പ് തെങ്കാശിയില്‍ പ്രഭാതസവാരിക്കിടെ ഡിഎംകെ മുന്‍മന്ത്രി ആലടി അരുണ കൊല്ലപ്പെട്ട കേസിലും പ്രതിയായ നീരാവി മുരുകന്റെപേരില്‍ സംസ്ഥാനത്തെ പല സ്‌റ്റേഷനുകളിലായി മൂന്ന് കൊലപാതകക്കേസുകളടക്കം 60ഓളം കേസുകളാണുള്ളത്. തൂത്തുക്കുടി ജില്ലയിലെ പുതിയമ്പത്തൂരിലെ നീരാവിമേട് സ്വദേശിയാണ്. ഇയാള്‍ സ്ത്രീപീഡന കേസുകളിലും പ്രതിയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com