ജനുവരി അവസാനത്തോടെ രാജ്യത്ത് പ്രതിദിന രോഗികള്‍ എട്ട് ലക്ഷം; ആശങ്ക; റിപ്പോര്‍ട്ട്

മൂന്നാംതരംഗത്തിലൂടെ കടന്നുപോകുന്ന ഡല്‍ഹിയിലും മൂംബൈയിലും ജനുവരി പകുതിയോടെ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തും.
മുംബൈ ജുഹു ബീച്ചിലെ ആള്‍ക്കൂട്ടം
മുംബൈ ജുഹു ബീച്ചിലെ ആള്‍ക്കൂട്ടം
Updated on
2 min read


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ജനുവരി അവസാനത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി കാന്‍പൂരിന്റെ പഠന റിപ്പോര്‍ട്ട്. പ്രതിദിനം നാല് ലക്ഷം മുതല്‍ എട്ടുലക്ഷം കേസുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന് ഐഐടി കാന്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

മൂന്നാംതരംഗത്തിലൂടെ കടന്നുപോകുന്ന ഡല്‍ഹിയിലും മൂംബൈയിലും ജനുവരി പകുതിയോടെ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തും. ഡല്‍ഹിയിലെ പ്രതിദിന രോഗികള്‍ അരലക്ഷത്തിനും 60,000നും ഇടയിലായിരിക്കും. മുംബൈയില്‍ മാത്രമായി 30,000ലധികം രോഗികള്‍ ഉണ്ടാകും.

ഏതൊരു മഹാമാരിയിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. ഇത് നമ്മള്‍ സൗത്ത് ആഫ്രിക്കയില്‍ കണ്ടതാണ്. നാലാം തരംഗത്തെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്.

മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികള്‍ അരലക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് 44,388 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,31 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഒമൈക്രോണ്‍ ബാധിതര്‍ 1216 ആണ്. മുംൈബയില്‍ മാത്രം ഇരുപതിനായിരത്തോളം പേര്‍ക്കാണ് രോഗം. പൂനെയിലും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരിയ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് അനുമതി. കൂടാതെ ജീവനക്കാരും വാക്‌സിന്‍ എടുത്തവരാകണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ 12,000ലധികം പേര്‍ക്ക് കോവിഡ്

തമിഴ്‌നാട്ടില്‍ 12,895 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.

പ്രതിദിനരോഗികളില്‍ പകുതിയും ചെന്നൈയിലാണ്. 6,186 പേര്‍ക്കാണ് വൈറസ് ബാധ. 12 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണായിരുന്നു

ഡല്‍ഹിയില്‍ ടിപിആര്‍ 23.53

പശ്ചിമബംഗാളില്‍ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചു. 24 മണിക്കൂറിനിടെ 24,287 പേര്‍ക്കാണ് വൈറസ് ബാധ. 18 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 22,751 പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേര്‍ മരിച്ചു. ടിപിആര്‍ 23.53 ആണ്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകള്‍ 60,733 ആയി. ഇതുവരെ രോഗമുക്തി നേടിയത് 14,63,837 പേരാണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com