കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തലവന്‍മാരെ മാറ്റണം; ബംഗാളില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ടിഎംസി നേതാക്കള്‍ കസ്റ്റഡിയില്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് ടിഎംസി ധര്‍ണ നടത്തിയത്
TMC
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയിലെടുക്കുന്നുഎഎന്‍ഐ
Updated on
1 min read

കൊല്‍ക്കത്ത: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് ടിഎംസി ധര്‍ണ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രെയിന്‍, മുഹമ്മദ് നദിമുല്‍ ഹക്ക്, ഡോല സെന്‍, സാകേത് ഖോഗലെ, സാഗരിക ഗോസ്, വിവേക് ഗുപ്ത, അര്‍പിത ഘോഷ്, സാന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ്, സുദീപ് രാഹ എന്നിവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ധര്‍ണയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യത്തിന്റെ പവിത്രതയെ ഹനിക്കുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. ഇതവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഒറ്റക്കെട്ടായി നടത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു. ടിഎംസി നേതാക്കളുടെ വീട് റെയ്ഡ് ചെയ്യാനെത്തിയപ്പോള്‍ ഭാര്യമാരെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ച് എന്‍ഐഎ നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍്ക്കാര്‍ കേസ് എടുത്തിരുന്നു. ഇവര്‍ക്കെതിരെ എന്‍ഐഎയും കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

ബംഗാളിലെ മേദിനിപൂരിലെ എന്‍ഐഎ നടപടിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com