'ഞാന്‍ ഡിജിപി', 7.5 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി; എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനും തട്ടിപ്പിന് ഇരയായി, ഞെട്ടല്‍

തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. സൈബര്‍ തട്ടിപ്പ് നടത്തുന്ന നൈജീരിയന്‍ ക്രിമിനല്‍ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ 7.5ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

എസ്പി റാങ്കിലുള്ള സ്‌പെഷ്യല്‍ പൊലീസ് രണ്ട് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് കാര്‍ത്തികേയനാണ് തട്ടിപ്പിന് ഇരയായത്. തമിഴ്‌നാട് ഡിജിപി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം കാര്‍ത്തികേയനെ വലയിലാക്കിയത്. ഡിജിപിക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് നടത്തുന്നത് എന്ന് കരുതിയാണ് കാര്‍ത്തികേയന്‍ പണം മുടക്കിയത്. നൈജീരിയന്‍ തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശപ്രകാരം ഫോണിലൂടെയും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭിച്ച ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിയത് വഴിയാണ് കാര്‍ത്തികേയന്‍ തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു.

താന്‍ തട്ടിപ്പിന് ഇരയായി എന്ന് തിരിച്ചറിഞ്ഞ കാര്‍ത്തികേയന്‍ പരാതി നല്‍കിയതോടയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സാധാരണയായി നൈജീരിയന്‍ സംഘം തട്ടിപ്പ് നടത്തുന്നതെന്ന് തിരുനെല്‍വേലി പൊലീസ് പറയുന്നു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത് പൊലീസുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവാണ് കാര്‍ത്തികേയന്‍ തട്ടിപ്പിന് ഇരയാകാന്‍ കാരണമെന്നാണ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം. കോള്‍ വന്ന നമ്പര്‍ പരിശോധിച്ചിരുന്നുവെങ്കില്‍ തട്ടിപ്പിന് ഇരയാകുമായിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com