പ്രശാന്ത് കിഷോറിന്റെ സംഘത്തെ തടങ്കലിലാക്കി ത്രിപുര പൊലീസ്; 'മോചിപ്പിക്കാന്‍' മന്ത്രിമാരെ അയച്ച് മമത

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീം അംഗങ്ങളെ ത്രിപുര പൊലീസ് ഹോട്ടലില്‍ തടങ്കലിലാക്കി
മമത ബാനര്‍ജി/ഫയല്‍ ചിത്രം
മമത ബാനര്‍ജി/ഫയല്‍ ചിത്രം
Updated on
1 min read


അഗര്‍ത്തല: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീം അംഗങ്ങളെ ത്രിപുര പൊലീസ് ഹോട്ടലില്‍ തടങ്കലിലാക്കി. ത്രിപുരയിലെ അഗര്‍ത്തലയില്‍ ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന 23 ഐ പാക് അംഗങ്ങളെയാണ് ത്രിപുര പൊലീസ് തടഞ്ഞുവെച്ചത്. ഞായറാഴ്ച രാത്രിമുതല്‍ ഇവരെ പൊലീസ് തടഞ്ഞുവെച്ചിരിക്കുയാണെന്ന് ഐ പാക് പ്രതിനിധികള്‍ പറഞ്ഞു. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞുവെച്ചത്. 2023 നിയമഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സര്‍വേയ്ക്ക് എത്തിയതായിരുന്നു സംഘം. ആരോഗ്യപ്രവര്‍ത്തകരുടെ അനുമതിയില്ലാതെ പുറത്തുപോകരുത് എന്നാണ് ഇവര്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ഇവരെ തിരികെ കൊണ്ടുവരാനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിമാരെ ത്രിപുരയിലേക്ക് അയച്ചു. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു, നിയമ മന്ത്രി മോലോയ് ഘട്ടക് എന്നിവരാണ് ത്രിപുരയിലേക്ക് തിരിച്ചിരിക്കുന്നത്. 

ബംഗാളിന് പുറത്തേക്ക് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്ന മമത, ത്രിപുര തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍വേകള്‍ നടത്തി വരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com