'ബാലറ്റിന്റെ കാലത്ത് നടന്നതൊക്കെ ഞങ്ങള്‍ക്കറിയാം' ; വിവിപാറ്റ് ഹര്‍ജിയില്‍ സുപ്രീംകോടതി

യൂറോപ്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാകില്ലെന്നും സുപ്രീംകോടതി
Supreme court
സുപ്രീംകോടതിഫയല്‍
Updated on
2 min read

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതൊന്നും മറന്നിട്ടില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അഭിപ്രായ പ്രകടനം.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നമുക്ക് പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങാം. കൈയിലുള്ള വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പ് നല്‍കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍. അല്ലാത്തപക്ഷം, സ്ലിപ്പുകള്‍ മെഷീനില്‍ വീഴുകയും സ്ലിപ്പ് വോട്ടര്‍ക്ക് നല്‍കുകയും അത് ബാലറ്റ് ബോക്‌സില്‍ ഇടുകയും ചെയ്യാം. എന്നാല്‍ വിവിപാറ്റ് ഡിസൈന്‍ മാറ്റി. സുതാര്യമായ ഗ്ലാസ് ആയിരിക്കുന്നതിന് പകരം, ഇരുണ്ട അതാര്യമായ മിറര്‍ ഗ്ലാസാക്കി മാറ്റിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ചോദിച്ചു. ഇത് ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. അപ്പോള്‍ 'രാജ്യത്ത് തൊണ്ണൂറ്റി ഏഴ് കോടിയാണ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം,' ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ഇവിഎമ്മുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഖന്ന ചോദിച്ചു, 'അതെ, 60 കോടി വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം. ശരിയാണോ?' മനുഷ്യന്റെ ഇടപെടലാണ് പ്രസ്‌നമുണ്ടാക്കുന്നത്. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ പ്രശ്‌നം ഉണ്ടാകുന്നു, ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍, അത് നല്‍കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. അത് ഗൗരവമേറിയ വിഷയമാണ്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയാല്‍ കഠിനമായ ശിക്ഷ കിട്ടുമെന്ന ഭയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ്, ഇവിഎമ്മുകളുടെ സൂക്ഷിക്കല്‍, വോട്ടെണ്ണല്‍ എന്നിവയെക്കുറിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Supreme court
ആള്‍ക്കൂട്ട കൊലപാതക കേസില്‍ എന്ത് നടപടി സ്വീകരിച്ചു? മറുപടി ആറാഴ്ചയ്ക്കുള്ളില്‍ വേണം, സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ വിദേശ രാജ്യങ്ങളിലെ വോട്ടിങ്ങുമായി താരതമ്യം ചെയ്യരുതെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. 'എന്റെ സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ജനസംഖ്യ ജര്‍മ്മനിയിലേതിനേക്കാള്‍ കൂടുതലാണ്. നമ്മള്‍ ആരെയെങ്കിലും വിശ്വസിക്കണം. ഈ വ്യവസ്ഥിതിയെ ഇങ്ങനെ താറടിക്കാന്‍ ശ്രമിക്കരുത്. അത്തരം ഉദാഹരണങ്ങള്‍ പറയരുത്. യൂറോപ്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാകില്ലെന്നും ജസ്റ്റിസ് ദത്ത കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com