അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; അഞ്ചു പേരെ വെടിവച്ചുകൊന്നു, ആയുധങ്ങള്‍ കണ്ടെടുത്തു

പുലര്‍ച്ചെ അഞ്ചു മണിയോടെ സംശയകരമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; അഞ്ചു പേരെ വെടിവച്ചുകൊന്നു, ആയുധങ്ങള്‍ കണ്ടെടുത്തു
Updated on
1 min read

ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു പേരെ ബിഎസ്എസ് വെടിവച്ചു വീഴ്ത്തി. ഇവരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. താന്‍ തരണ്‍ ജില്ലയിലാണ് സംഭവം.

ദാല്‍ ഗ്രാമത്തിനു സമീപം അതിര്‍ത്തിയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിയോടെ സംശയകരമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു കയറാന്‍ ശ്രമിക്കുകയാണെന്നു കണ്ടതോടെ സേനാംഗങ്ങള്‍ വെടിയുതിര്‍ത്തു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവര്‍ പാകിസ്ഥാനികളാണോയെന്നു പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഒരു എകെ 47 റൈഫിളും ഒരു പിസ്റ്റളുമാണ് സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com