അന്ന് ഫക്രുദ്ദീന്‍ അലി; ഇന്ന് രാംനാഥ് കോവിന്ദ്; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

പ്രസിഡന്റ്  രാം നാഥ്‌ കോവിന്ദ് ചെയ്തത് ഫക്രുദ്ദീന്‍ അലിക്ക് സമാനമായി നടപടിയാണെന്ന് രാമചന്ദ്ര ഗുഹ
അന്ന് ഫക്രുദ്ദീന്‍ അലി; ഇന്ന് രാംനാഥ് കോവിന്ദ്; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ
Updated on
1 min read

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കുകയും  സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത്  അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം  ഓര്‍മ്മപ്പെടുത്തിക്കാണ്ടായിരുന്നു ട്വീറ്റ്. പ്രസിഡന്റ്  രാം നാഥ്‌ കോവിന്ദ് ചെയ്തത് ഫക്രുദ്ദീന്‍ അലിക്ക് സമാനമായി നടപടിയാണെന്ന് ഗുഹ ട്വിറ്ററില്‍ കുറിച്ചു.

ഇത് ജനാധിപത്യമല്ലെന്നും ഇത് അധികാരദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ച നടത്താന്‍ പോലും ധൈര്യമില്ലാത്ത ഭരണാധികാരിയുടെ പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിയമനിര്‍മ്മാണ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. 370ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് അവതരിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com