അമ്മയെ കാണാതെ ആറ് വയസ്സുകാരന്‍ നിര്‍ത്താതെ കരഞ്ഞു; പ്രകോപിതനായി പിതാവ് മകനെ കഴുത്ത് പിരിച്ചു കൊന്നു 

അച്ഛനുമായി വഴക്കിട്ട് പോയ അമ്മ മടങ്ങിവരാത്ത സങ്കടത്തിലാണ് കുട്ടി കരഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാറ്റ്‌ന: ആറ് വയസ്സുകാരന്റെ കരച്ചില്‍ കേട്ട് പ്രകോപിതനായ പിതാവ് മകനെ കഴുത്ത് പിരിച്ചു കൊന്നു. മുപ്പത് കാരനായ ബിഹാര്‍ സുന്‍പോള്‍ സ്വദേശി പിന്റു ദാസ് ആണ് പ്രതി. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 

മൂന്ന് മക്കളുള്ള പിന്റു രണ്ടാമത്തെ മകന്‍ അമിത്തിനെ ആണ് കൊലപ്പെടുത്തിയത്. എട്ട് വയസ്സുകാരി നന്ദിനിയും നാല് വയസ്സുകാരന്‍ സനിത്തും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അച്ഛനുമായി വഴക്കിട്ട് പോയ അമ്മ മടങ്ങിവരാത്ത സങ്കടത്തിലാണ് അമിത് കരഞ്ഞത്. മകന്റെ കരച്ചില്‍ കേട്ട് ഉറക്കമുണര്‍ന്ന പിന്റു സൗമ്യമായി സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി കരച്ചില്‍ തുടര്‍ന്നു. പ്രകോപിതനായ പിന്റു മകന്റെ കഴുത്ത് പിരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പിന്റു മൂത്ത മകള്‍ നന്ദിനിയെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി രക്ഷപെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും വിവരം ലഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com