അര്‍ണാബ് പുറത്താക്കിയവള്‍ മുന്‍പും ചാരപ്പണി ചെയ്തിരുന്നു: ഉദയകുമാര്‍ 

ശ്വേത കോത്താരിയ്ക്ക് ഉണ്ടായ അനുഭവത്തെ വാളെടുത്തവന്‍ വാളാല്‍ എന്ന നിലയിലാണ് ഉദയകുമാര്‍ വിശേഷിപ്പിച്ചത 
അര്‍ണാബ് പുറത്താക്കിയവള്‍ മുന്‍പും ചാരപ്പണി ചെയ്തിരുന്നു: ഉദയകുമാര്‍ 
Updated on
1 min read


ദില്ലി:ചാരപ്പണി ചെയ്യുന്നവള്‍ എന്ന അര്‍ണാബ് ഗോസാമിയുടെ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച റിപ്പബ്ലിക്ക് ടിവിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരിക്ക് കൂടംകുളം സമരനേതാവ് ഉദയകുമാറിന്റെ തുറന്നകത്ത്. കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന് വേണ്ടി ചാരപ്പണി ചെയ്യുന്നവള്‍ എന്ന ആരോപണം ഉന്നയിച്ച് അര്‍ണാബ് ഗോസ്വാമി അടക്കമുളളവര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ചായിരുന്നു ശ്വേത കോത്താരിയുടെ രാജി. ഇതിന് പിന്നാലെയാണ് തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവിവരങ്ങള്‍ അടങ്ങിയ വാര്‍ത്ത മുന്‍പ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ച് ശ്വേതയ്ക്ക് എതിരെ ഉദയകുമാര്‍ രംഗത്ത് വന്നത്. വിതച്ചത് കൊയ്യും എന്ന് ചൂണ്ടികാണിച്ചാണ് തുറന്നകത്തില്‍ ശ്വേതയെ ഉദയകുമാര്‍ കടന്നാക്രമിക്കുന്നത്. 

ഗവേഷക എന്ന വ്യാജേന തന്റെ അരികില്‍ വരുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കി തന്നെയും തന്റെ കുടുംബത്തെയും അപമാനിച്ച ശ്വേതയ്ക്ക് ചാരപ്പണിയ്ക്ക് എതിരെ ധാര്‍മ്മിക രോഷം കൊളളാന്‍ എന്ത് അര്‍ഹതയാണ് ഉളളതെന്നും കത്തില്‍ പറയുന്നു.  ഇതിനെ തുടര്‍ന്ന് തന്നെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ശ്വേത കോത്താരിയ്ക്ക് എതിരെ ഉദയകുമാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു.ശ്വേത കോത്താരിയ്ക്ക് ഉണ്ടായ അനുഭവത്തെ വാളെടുത്തവന്‍ വാളാല്‍ എന്ന നിലയിലാണ് ഉദയകുമാര്‍ വിശേഷിപ്പിച്ചത്.  അര്‍ണാബ് ഗോസ്വാമിയെയും പേരെടുത്ത് വിമര്‍ശിക്കാന്‍ ഉദയുമാര്‍ മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com