ആസാറാം ബലാത്സംഗിയല്ല; ഹിന്ദുധര്‍മ്മത്തിന്റെ രക്ഷകനെന്ന് ഗുജറാത്ത് മുന്‍ ഡിജിപി

കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ ലൈംഗികാതിക്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ ആസാറാമിനെ ബലാത്സംഗി എന്ന് അധിക്ഷേപിക്കുന്നത് അനുചിതമാണെന്നും വന്‍സാര
ആസാറാം ബലാത്സംഗിയല്ല; ഹിന്ദുധര്‍മ്മത്തിന്റെ രക്ഷകനെന്ന് ഗുജറാത്ത് മുന്‍ ഡിജിപി
Updated on
1 min read


അഹമ്മദാബാദ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ സ്വാമി ആസാറാം ബാപ്പുവിന് ജോധ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ആസാറാമിന് പിന്തുണയുമായി ഗുജറാത്ത് മുന്‍ ഡിജിപി ഡിജി വന്‍സാര രംഗത്ത്. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ ലൈംഗികാതിക്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ ആസാറാമിനെ ബലാത്സംഗി എന്ന് അധിക്ഷേപിക്കുന്നത് അനുചിതമാണെന്നും വന്‍സാര പറഞ്ഞു.

എഫഐആറില്‍ ഒരിടത്തും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിയെന്ന് പറയുന്നില്ല. ഉചിതമല്ലാത്ത വിധത്തില്‍ സ്പര്‍ശനത്തിന് ശ്രമമുണ്ടായി എന്നാണ് എഫ്‌ഐആറിലുള്ളത്. വിചാരണസമയത്തും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി കോടതിയില്‍ പറഞ്ഞിട്ടില്ല. വൈദ്യപരിശോധനയില്‍ അവളുടെ കന്യാകത്വം നഷ്ടമായിട്ടില്ലെന്നാണ് വ്യക്തമായത്. ഇതൊരു ബലാത്സംഗ കേസല്ലെന്നും വന്‍സാര പറഞ്ഞു.

തെറ്റായ രീതിയില്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്നുള്ളതുമാത്രമാണ് ആസാറാം ബാപ്പുവിനെതിരെയുള്ള കുറ്റം. ജോധ്പൂര്‍ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അവിടെനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്‍സാരി പറഞ്ഞു. സനാതന ഹിന്ദുധര്‍മ്മം സംരക്ഷിക്കുന്ന ആളാണ് ആസാറാം ബാപ്പു. താന്‍ ഇപ്പോഴും സന്യാസി ആസാറാം ബാപ്പുവിന്റെ അനുയായിയാണ്.  കേസില്‍ വിവാദ സന്യാസിക്കെതിരെയുള്ള എഫ്‌ഐആറിന്റെ പകര്‍പ്പും വിതരണം ചെയ്തായിരുന്നു ആസാറാമിനെ ന്യായികരിക്കാനുള്ള മുന്‍ ഡിജിപിയുടെ പത്രസമ്മേളനം. 

ബാപ്പുവടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആസാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യ അതീവ ജാഗ്രതയിലാണുള്ളത്!.രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആസാറാം ബാപ്പുവിന്റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

ആസാറാം ബാപ്പുവിന്റെ ആശ്രമങ്ങള്‍ എല്ലാം കന്നത്ത പൊലീസ് കാവലിലാണ്. പ്രതിഷേധങ്ങളിലേക്ക് കടക്കരുതെന്ന് ആസാറാം ബാപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചില അനുയായികള്‍ പ്രതികരിച്ചു.ആശ്രമത്തിന് പുറത്തേക്ക് അനുയായികള്‍ കൂട്ടമായി കടക്കുന്നത് തടയാന്‍ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി.കോടതി വിധി വരുന്നതിന് മുന്‍പ് ആസാറാമിനായി പ്രത്യേക പ്രാര്‍ത്ഥനകളും രാജ്യത്തെമ്പാടുമുള്ള ആശ്രമങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com