ആൾക്കൂട്ട കൊലപാതകം; നിയമ നിർമാണവുമായി രാജസ്ഥാൻ സർക്കാർ; പ്രീണിപ്പിക്കാനെന്ന് ബിജെപി

ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
ആൾക്കൂട്ട കൊലപാതകം; നിയമ നിർമാണവുമായി രാജസ്ഥാൻ സർക്കാർ; പ്രീണിപ്പിക്കാനെന്ന് ബിജെപി
Updated on
1 min read

ജയ്പൂര്‍: ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. നിയമ മന്ത്രി ശാന്തി ധരിവാള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ചക്ക് ശേഷം പാസാക്കി. ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ പറയുന്നത്. ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമ നിര്‍മാണം.

പുതിയ നിയമപ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് ജീവപര്യന്തം തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഒടുക്കണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇരക്ക് പരിക്കേറ്റെങ്കില്‍ പ്രതി 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം ഒപ്പം 25,000 രൂപ പിഴയും ഒടുക്കണം. നിയമ നടപടികള്‍ തടസപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. അതേസമയം ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com