ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം ഞാനിത് തുടരും; കൊല്‍ക്കത്ത ഹൈക്കോടതിക്കെതിരെ മമത ബാനര്‍ജി

ഒരു വെടിയുണ്ട എന്റെ തല തകര്‍ക്കുന്നതുവരെ ഞാനിത് ചെയ്യും
ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം ഞാനിത് തുടരും; കൊല്‍ക്കത്ത ഹൈക്കോടതിക്കെതിരെ മമത ബാനര്‍ജി
Updated on
1 min read

കൊല്‍ക്കത്ത: ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഇതാണ് പ്രീണനമെങ്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനത് തുടരും, ഒരു വെടിയുണ്ട എന്റെ തല തകര്‍ക്കുന്നതുവരെ ഞാനിത് ചെയ്യും.ഞാന്‍ വിവേചനം കാണിക്കുന്നില്ല,അതാണ് ബംഗാളിന്റെ സംസ്‌കാരം,ആ സംസ്‌കാരമാണ് എന്റേയും,മമത പറഞ്ഞു.സൗത്ത് കല്‍ക്കത്തയിലെ ഒരു പൂജ പന്തല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഓരോ വ്യക്തിക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ അവകാശമുണ്ട്. അതിന് മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍  ഒഴിവാക്കുന്നതിനായാണ് മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് മമത നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com