ഇന്ത്യക്ക് അഭിമാനം, പിഎസ്എല്‍വിയുടെ അമ്പതാം ദൗത്യം വിജയകരം; ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് പിഎസ്എല്‍വിയുടെ അമ്പതാം ദൗത്യം വിജയകരം
ഇന്ത്യക്ക് അഭിമാനം, പിഎസ്എല്‍വിയുടെ അമ്പതാം ദൗത്യം വിജയകരം; ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് പിഎസ്എല്‍വിയുടെ അമ്പതാം ദൗത്യം വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി ആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ച് കുതിച്ചുയര്‍ന്ന പിഎസ്എല്‍വിയുടെ ക്യു എല്‍ പതിപ്പ് ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം.

എസ്ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്2 ബി ആര്‍ 1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ ഉപഗ്രഹം.

ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചത്. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ എന്നി രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളുമാണ് റിസാറ്റിന് പുറമേ പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്.
വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഈ ഉപഗ്രഹങ്ങളുടെ വിക്ഷേപണം.  21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com