ഇന്ദിരാഗാന്ധി ഇന്നും സ്വീകാര്യമായ പ്രധാനമന്ത്രിയെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി

1978ലെ പാര്‍ട്ടി ഭിന്നിപ്പിന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ഇടയാക്കിയത് ഇന്ദിരയുടെ നീക്കങ്ങളായിരുന്നെന്നും മുഖര്‍ജി
ഇന്ദിരാഗാന്ധി ഇന്നും സ്വീകാര്യമായ പ്രധാനമന്ത്രിയെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി
Updated on
1 min read

ന്യൂഡെല്‍ഹി:  ഇന്നും ഏറ്റവും കൂടുതല്‍ സ്വീകാര്യയായ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. 1978ലെ പാര്‍ട്ടി ഭിന്നിപ്പിന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ഇടയാക്കിയത് ഇന്ദിരയുടെ നീക്കങ്ങളായിരുന്നെന്നും മുഖര്‍ജി പറഞ്ഞു. 

ഇരുപതാം നുറ്റാണ്ടില്‍ ഏറ്റവും ഓര്‍മിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ദിരയെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ദിരഗാന്ധിയെ  കുറിച്ചുള്ള പുസ്തകപ്രകാശനത്തിനിടെയായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.1978 കോണ്‍ഗ്ര്‌സ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് മഹാരാഷ്ട്ര, ആന്ധ്രാ, കര്‍ണാടക, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനായത്. മൂന്നില്‍ രണ്ട ഭൂരിപക്ഷത്തോടെയായിരുന്നു ആന്ധ്രയിലും കര്‍ണാടകത്തിലും അധികാരത്തിലെത്തിയതെന്നും മുഖര്‍ജി പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടി നേരിട്ട സന്ദര്‍ഭങ്ങള്‍ പോലും പരിശ്രമത്തിലൂടെ അനുകൂലമാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നിര്‍ഭയമായാണ് ഇന്ദിരഗാന്ധി തീരുമാനങ്ങള്‍ എടുത്തത്. അവരെ വിമര്‍ശിച്ചവര്‍ക്ക് പോലും പിന്നീട് തിരുത്തി പറയേണ്ടിവന്നിരുന്നു. ഇന്ദിരഗാന്ധിയുടെ ജീവിതം വര്‍ഗീയതയ്‌ക്കെതിരായുള്ള പോരാട്ടമായിരുന്നെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു
 

ഗംഗാരാം ആശുപത്രിയില്‍ നിന്നും സോണിയാഗാന്ധി ഡിസ്ചാര്‍ജായെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനായില്ല. സോണിയയുടെ പ്രസംഗം രാഹുലാണ് വേദിയില്‍ വായിച്ചത്. ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോയ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം


മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഹമീദ് അന്‍സാരി,ആനന്ദ് ശര്‍മ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com