

ഗുവാഹാത്തി: പന്ത്രണ്ട് വയസുകാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ഡോക്ടറും ഭാര്യയും അറസ്റ്റിൽ. അസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ സിദ്ധി പ്രസാദ് ദ്യൂരിയും ഭാര്യ മിതാലിയുമാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആൺകുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്.
അസമിലെ നാഗാവിൽ ഡോക്ടറുടെ ദിബ്രൂഗറിലെ വസതിയിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സിദ്ധിയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയ്ക്ക് വൈദ്യസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തില്ലെന്നതാണ് മിതാലിയുടെ പേരിലുള്ള കുറ്റം. അജ്ഞാത വിഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടിയെ രക്ഷിച്ചത്.
സംഭവശേഷം കടന്നുകളഞ്ഞ ഡോക്ടറും ഭാര്യയും ഒളിവിലായിരുന്നു. നാഗാവിൽ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates